Wednesday, 20 July 2011

Monologue


ഉറക്കത്തിന്‍റെ സ്വാതന്ത്ര്യത്തില്‍ നിന്നും ബന്ധങ്ങളുടെ ബന്ധനതിലെക്കവള്‍  ചാടി എണീറ്റു. മൊബൈലിലെ അലാറം ആണ്+. നിത്യസത്യം പോലെ അതെന്നും അവളെ ഉണര്‍ത്തി. ഒരിക്കലും രക്ഷപ്പെടാനാവാത്ത പ്രഭാതങ്ങള്‍ പോലെ, നിരന്തരമായി..
പടച്ചട്ടകള്‍ എടുത്തു ചുറ്റി, തലമുടി വാരിക്കെട്ടി, നിരന്തരം ശബ്ദിക്കുന്ന മനസ്സ് ഭദ്രമായി അടച്ചു നിത്യ വൃതികളിലേക്ക് തിരിഞ്ഞു. മകനെ സ്കൂളിലയയ്ക്കണം. സമീകൃതമായ ആഹാരം മാത്രമേ കൊടുക്കാന്‍ പാടുള്ളൂ എന്ന നിര്‍ബന്ധം available PB പോലെ available പച്ചക്കറിയും, മൂഡും, മറ്റു സൗകര്യങ്ങള്‍ (available മാവ്, ചിരണ്ടിയ തേങ്ങ, പൊളിച്ച ഉള്ളി/വെളുത്തുള്ളി etc) എല്ലാം ചേര്‍ത്ത് ചിട്ടപ്പെടുത്തി. ഒന്നു ചിട്ടപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ എളുപ്പമാണ്. Everything will fall in place as Paulo Cohelo says, the whole universe conspire to get things done the way you want it done.
Yes, but എവിടെയാണ് ലക്ഷ്യങ്ങള്‍ തെറ്റിയത്? മക്കള്‍ക്കുവേണ്ടി ഉഴിഞ്ഞു വെച്ച ജീവിതം അര്തശൂന്യമാകാന്‍ തുടങ്ങിയത് എന്ന് മുതല്‍? പത്താം ക്ലാസ്സീന്നു പന്ത്രണ്ടാം ക്ലാസ്സിലേക്കുള്ള പുരോഗതി മൂത്തമകന്‍ 96 % ന്നു 55 % ലേക്ക് എത്തിച്ചപ്പോള്‍ ആണോ? അയാള്‍ ഒരു വിഷയമല്ലാതായിട്ടു  വര്‍ഷങ്ങളായിരുന്നു. അതിനും മുന്‍പ് വര്‍ഷങ്ങള്‍ താണ്ടിയ പ്രണയം ഒന്നുമല്ലാതായി തീര്‍ന്നപ്പോഴും മക്കളുടെ protection,( its her and kids against the whole world) പരമ പ്രധാനമായിരുന്നു. അത് മാത്രമായിരുന്നു സുരക്ഷ. ആ സുരക്ഷയില്‍ മറ്റെല്ലാം അപ്രധാനമാക്കാന്‍ അവള്‍ക്കു സാധിച്ചിരുന്നു.
നിധി കിട്ടിയ സന്തോഷത്തോടെയും സന്ദേഹതോടെയും പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും sense of achievement ഓടെയും തുടങ്ങിയ മൂത്ത മകനുമായുള്ള ബന്ധം അവര്‍ണനീയമായിരുന്നു. അവന്‍ ഉണര്ന്നാലെ അവള്‍ അറിയുമായിരുന്നു,ഏതു പാതിരാത്രി ആണെങ്കിലും, അവന്‍ കരയുന്നതിനു മുന്‍പ് തന്നെ.പക്ഷെ രണ്ടാമത്തെ മകന്‍ ഉണ്ടായപ്പോഴേക്കും പ്രണയവര്‍ണ്ണങ്ങള്‍ ഊര്‍ന്നു പോയ അവളുടെ ജീവിതത്തിന്റെ ക്ഷതങ്ങള്‍ പലപ്പോഴും അനുഭവിക്കേണ്ടിവന്നത് അവനായിരുന്നു. ആ കുരുന്നു ജീവിതത്തില്‍ അവള്‍ക്കുള്ള supremacy ചിലപ്പോഴെങ്കിലും അവളെ ഭയപ്പെടുത്തി. Emotional landscape ല്‍ ഏകയായ അവള്‍ക്കു മക്കളുടെ ഉത്തരവാദിത്വം ശക്തിയും സുരക്ഷയും നല്‍കി.
പക്ഷെ ഇപ്പോള്‍ ജീവിതം വ്യര്ധമായി എന്നുള്ള ചിന്ത മൂത്ത മകനെ ദൂരേക്ക്‌ പഠിക്കാന്‍ അയച്ചതിന്റെ ബാക്കിപത്രമാണോ ? പെണ്ണായി പിറന്നതിന്റെ സാക്ഷാത്കാരം അമ്മയായി മാത്രം അനുഭവിച്ചു തീര്‍ന്നു പോയെന്നോ? പെണ്ണിന്റെ വേഷം പണ്ടേ അഴിച്ചു വെച്ചതല്ലേ? ആണില്ലാതെ പെണ്നിനെന്തു പ്രസക്തി? പെണ്നെന്നുള്ള വിളിയില്‍ ഭൂമിയുടെ പാതി അവകാശം നഷ്ട്ടപ്പെടുമെന്നുള്ള അഭിപ്രായത്തിനു മറ്റെയാള്‍ പറഞ്ഞത് ഈരേഴു ലോകവും ഞാന്‍ നിനക്ക് വേണ്ടി തുറക്കുമ്പോള്‍ നീ പാതി ഭൂമിക്ക് വേണ്ടിയാണോ കരയുന്നത്? അപ്രാപ്യമായി തുടരുന്നു അല്ലെങ്കില്‍ തുടര്ത്തുന്നു ആ promised land.
അവള്‍ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു. ഇപ്പോള്‍ ലക്ഷ്യം സമയത്തിന് ഓഫീസില്‍ എത്തുക എന്നുള്ളതാണ്. ആ challenge ല്‍ അവള്‍ വണ്ടിയെടുത്തു പറന്നു. Live in the present principle implement ചെയ്തു  driving ന്റെ exhilaration ല്‍ സന്തോഷിച്ചു.
ഓഫീസ് ഒരു isolation ward ആയി തുടരുന്നു. Transparent appraisals എല്ലാം എഴുതി തീര്‍ന്നപ്പോള്‍ സംഭവിച്ചത്. മിത്രങ്ങള്‍ ശത്രുക്കളായി മാറി. ആരോടാ ഒന്ന് സംസാരിക്കുന്നത്!!! ഒന്നിനും അല്ല, ഈ നിശബ്ദത ഒന്ന് മാറിയിരുന്നെങ്കില്‍.പ്രതീക്ഷകള്‍ നിഷിദ്ധമാണെന്ന് ഇനിയും പഠിച്ചില്ല മനസ്സ്.
വിരസതയുടെ മണിക്കൂറുകള്‍ ചിലവിട്ടു അവള്‍ ഏകാകിയുടെ സമാധിയിലേക്ക് ഒതുങ്ങി. ബന്ധങ്ങളുടെ ബന്ധനത്തില്‍ നിന്നും ഉറക്കത്തിന്റെ സ്വതന്തൃയത്തിലേക്ക് വീഴുമ്പോള്‍ മറ്റെയാള്‍ പറയുന്നത് പോലെ ആത്മാവ് നിലവിളിച്ചു .... Its blood that comes out as tears..